Sunday, 5 June 2011

ചൈനയില്‍ കടുത്ത വരള്‍ച്ച




Fun & Info @ Keralites.net


















ബെയ്ജിങ്ചൈനയുടെ തെക്കന്‍ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നവരള്ച്ച ചുരുങ്ങിയത് 35 മില്യന്‍ ജനങ്ങളെയെങ്കിലും ബാധിച്ചുകഴിഞ്ഞ 60വര്ഷത്തിനിടയില്‍ രാജ്യത്തെ ഏറ്റവും കടുത്ത വരള്ച്ചയാണിതെന്നാണ്കണക്കുകള്‍ കാണിക്കുന്നത്്.  രാജ്യത്തെ പ്രധാന നദികളും ശുദ്ധജലതടാകങ്ങളുംമുമ്പെങ്ങും കാണാത്ത വിധം വറ്റിവരണ്ടത് നാല്പത് ലക്ഷം ജനങ്ങളുടെകുടിവെള്ളം പോലും ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്ട്ട്്. 1910 ന്ശേഷം ഏറ്റവും കുറവ് മഴയാണ് ഇത്തവണ ചൈനയില്‍ രേഖപ്പെടുത്തിയത്.രാജ്യത്തെ 104 മില്യന്‍ ഹെക്ടര്‍ കൃഷിയിടങ്ങളെ വരള്ച്ച ബാധിച്ചിട്ടുണ്ട്.

ജിയാങ്സുഅന്ഹുയിജിയാങസിഹുബെയ്ഹുനാന്‍ എന്നീപ്രവിശ്യകളെയാണ് വരള്ച്ച കൂടുതലായി ബാധിച്ചത്ഇതില്‍ ഹുനാന്മേഖലയെയാണ് വരള്ച്ച കടുത്ത ദുരിതത്തിലാഴ്ത്തിയത്ഇവിടത്തെ ഏഴു ലക്ഷംഹെക്ടര്‍ വരുന്ന കൃഷിയിടങ്ങളെ  വരള്ച്ച നേരിട്ടു തന്നെ ബാധിച്ചുലക്ഷം ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചുകഴിഞ്ഞതായാണ്റിപ്പോര്ട്ട്ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകമായ ഡോങ്തിങ് തടാകത്തിന്റെ ജലനിരപ്പ് പകുതിയായികുറഞ്ഞിട്ടുണ്ട്ഹുനാന്‍ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സാണിത്ഹുബെയ് പ്രവിശ്യയിലെഹോങ്വു തടാകം വറ്റിയത് മേഖലയിലെ ആയിരത്തോളം വരുന്ന മത്സ്യകൃഷിക്കാരെയാണ് ഏറ്റവുമധികം ബാധിച്ചത്കൂടാതെ,സാധാരണ വേനല്കാലത്ത് ആറു മീറ്ററെങ്കിലും ആഴത്തില്‍ വെള്ളമുണ്ടാകാറുള്ള തടാകത്തില്‍ ഇപ്പോള്‍ 30 െസ.മീറ്ററായിചുരുങ്ങിയത് അവിടത്തെ ജൈവ ആവാസ വ്യവസ്ഥയെ തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനയിലെ വുഹാന്‍ പരിസ്ഥിതികേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

അതേസമയംവരള്ച്ചയെ നേരിടുന്നതിന് സര്ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്ദുരിത മേഖലകളില്‍ 4.7കോടിഡോളര്‍ ഇതിനകം തന്നെ സര്ക്കാര്‍ അനുവദിച്ചിട്ടുണ്ട്ഇതോടൊപ്പംമേഘപാളികളെ റോക്കറ്റുപയോഗിച്ച് കീറി കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.

No comments:

Post a Comment