Saturday, 26 November 2011

മുട്ട കഴിച്ചാല്‍ വണ്ണം കുറയും





വണ്ണം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതെന്ന കാര്യത്തെപ്പറ്റി മിക്കവാറും പേര്‍ക്ക് ധാരണയുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കുവാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കും. പോഷകങ്ങള്‍ ലഭിക്കുവാനായി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്‌ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്‌ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.

കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.

തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.

വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില്‍ കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്,മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.

Monday, 29 August 2011

വരുന്നു, ബഹിരാകാശ ഹോട്ടലുകളും




ലണ്ടന്‍: പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മാത്രമായുള്ള ബഹിരാകാശ പര്യവേക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്നത് ബഹിരാകാശ ടൂറിസത്തിന്‍േറയും ബഹിരാകാശ സഹസിക യാത്രകളുടേയും കാലമാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ സ്വകാര്യ കമ്പനികള്‍ അതിന് കളമൊരുക്കിയിരുന്നെങ്കിലും അതത്ര വ്യാപകമായിരുന്നില്ല.


Saturday, 13 August 2011

മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യുന്ന ഒരു ശക്തിയുണ്ട്


ഒരു ഫ്രഞ്ച് യുവതിയുടെ കഥയാണ്. അവള്‍ക്കൊരു അമ്മാവനുണ്ട്. അയാള്‍ ഒരാളെ കൊന്നു. കുട്ടിയായിരിക്കെ അവളത് നേരില്‍ കണ്ടതാണ്. വീട്ടുകാര്‍ പോലീസില്‍ നിന്ന് സത്യം മറച്ചുവെച്ചതിനാല്‍ അയാള്‍ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. കാലം കുറെ കഴിഞ്ഞു. അയാള്‍ സ്വാഭാവികമായി മരണമടയുകയും ചെയ്തു. അവള്‍ തന്നത്താന്‍ ചോദിക്കുമായിരുന്നു: ''എന്റെ അമ്മാവന്‍ ഒരാളെ കൊന്നു. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹം വിചാരണചെയ്യപ്പെടുകയുണ്ടായില്ലല്ലോ.'' ഇത്തരം സംശയങ്ങള്‍ക്കൊന്നും അവള്‍ക്ക് മറുപടി ലഭിച്ചില്ല. അവ മനസ്സില്‍ നിന്ന് വിട്ടൊഴിയാതെ അവളെ അലട്ടിക്കൊണ്ടുമിരുന്നു.

അക്കൗണ്ടിംഗില്‍ ബിരുദമെടുത്ത അവള്‍ക്ക് ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്‍ ജോലി കിട്ടി. കണക്കുകളുടെ സൂക്ഷ്മ പരിശോധനയാണ് അവള്‍ ചെയ്യേണ്ട ജോലി. പ്രമോഷന്‍ ലഭിച്ച് ഒടുവില്‍ അവള്‍ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായി. ഒരു ദിവസം മൊറോക്കന്‍ വംശജനായ ഒരു ബിസിനസ്സുകാരന്‍ അവളുടെ കമ്പനിയിലെത്തി. തന്റെ കമ്പനിക്ക് ഒരു ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ഉണ്ടാക്കിക്കൊടുക്കണം. അതാണ് അയാളുടെ ആവശ്യം. അവള്‍ അയാളോട് പറഞ്ഞു: ''എനിക്ക് വേണമെങ്കില്‍ താങ്കളുടെ കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ച് ഗവണ്‍മെന്റിന് അടക്കേണ്ട നികുതിയില്‍ ഇളവ് വരുത്താന്‍ കഴിയും.'' അയാള്‍: ''നിയമപരമായി അതിന് വല്ല വകുപ്പുമുണ്ടോ?''

അവള്‍: ''ഇല്ല.''

അയാള്‍: ''എങ്കില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നത് മാത്രം ചെയ്താല്‍ മതി.''

നികുതിയിളവിന്റെ മറ്റു പല വഴികളും അവള്‍ അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്‍ ചോദിക്കും, 'നിയമപരമായി വല്ല വകുപ്പുമുണ്ടോ' എന്ന്. ഇല്ല എന്ന് മറുപടി കിട്ടുന്നതോടെ, നിയമമനുസരിച്ച് മാത്രം ചെയ്യൂ എന്നയാള്‍ പറയും.അവള്‍ക്ക് വല്ലാത്ത അതിശയമായി. അവള്‍ വീണ്ടും: ''നോക്കൂ മിസ്റ്റര്‍, നികുതി കുറക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. ഒരാള്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ അതിസമര്‍ഥമായി അത് ചെയ്യാന്‍ എനിക്ക് കഴിയുകയും ചെയ്യും.''

അയാള്‍: ''ആരും കണ്ടെത്തിയില്ലെങ്കില്‍ പടച്ചതമ്പുരാന്‍ അത് കണ്ടെത്തില്ലേ, അതിന്റെ പേരില്‍ പരലോകത്ത് എന്നെ വിചാരണ ചെയ്യില്ലേ?''

അവളെ സ്തബ്ധയാക്കിയ മറുപടിയായിരുന്നു അത്. പെട്ടെന്ന് അവള്‍ അവളുടെ അമ്മാവനെ ഓര്‍ത്തു. അവള്‍ ചോദിച്ചു: ''അപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യുന്ന ഒരു ശക്തിയുണ്ട്?''

അയാള്‍: ''അതെ.''

അവള്‍ തലതാഴ്ത്തി രക്ഷിതാവിനെ സ്തുതിച്ച ശേഷം: ''അപ്പോള്‍ എന്റെ അമ്മാവനെ വിചാരണ ചെയ്യുന്ന ഒരാളുണ്ട്.'' അവള്‍ അവിടംകൊണ്ട് നിര്‍ത്തിയില്ല. പ്രശസ്ത പ്രബോധകനായ അബ്ദുല്ലാഹിബ്‌നു മന്‍സ്വൂറിനെ ചെന്നുകണ്ടു. ഒട്ടും സംശയിച്ചുനില്‍ക്കാതെ അവള്‍ ഇസ്‌ലാമിനെ പുല്‍കി.

അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ഒരാള്‍ ഇസ്‌ലാമിനെ തന്റെ ജീവിതത്തില്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍, പ്രബോധകനോ പണ്ഡിതനോ ഒന്നുമല്ലെങ്കിലും, അയാള്‍ തന്നെയാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏറ്റവും ജീവസ്സുറ്റ മാതൃക. ഈ മുസ്‌ലിമായ മനുഷ്യന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാതെയും കെട്ടുക്കണക്കിന് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാതെയും ഒരു വനിതയെ യഥാര്‍ഥ പാന്ഥാവിലേക്ക് വഴികാട്ടി. അല്ലാഹു ഉദ്ദേശിച്ച വിധം ഇസ്‌ലാം നമ്മുടെ ജീവിതമായി മാറട്ടെ ആമീന്‍ .



അബ്ദുല്‍ ഹമീദ് ബിലാലി

Sunday, 5 June 2011

ഇറ്റലിയിലെ പിസ ഗോപുരം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇനി അറിയപ്പെടില്ല.


ചരിവിന്റെ മഹത്വവുമായി വിലസിയിരുന്ന ഇറ്റലിയിലെ പിസ ഗോപുരം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇനി അറിയപ്പെടില്ല. കാരണം, പിസയെ പിന്തള്ളി ലോകത്തിലെ ഏറ്റവും കൂടുതല്‍ ചരിവുള്ള മനുഷ്യ നിര്‍മ്മിതിയായി അബുദബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ് ടവറി’നെ ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ചു.

പിസ ഗോപുരത്തിന് 5.5 ഡിഗ്രിയാണ് ചരിവ്. എന്നാല്‍ അബുദബി നാഷണല്‍ എക്സിബിഷന്‍സ് കമ്പനി 18 ഡിഗ്രി ചരിവോടെയാണ് ക്യാപിറ്റല്‍ ഗേറ്റ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 524 അടി ഉയരമുള്ള ഈ ആധുനിക ലോകാത്ഭുതത്തിന്റെ നിര്‍മ്മാണം 2010 അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

മൊത്തം 35 നിലകളുള്ള ക്യാപിറ്റല്‍ ഗേറ്റിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഇതിനുള്ളില്‍ പഞ്ച നക്ഷത്ര ഹോട്ടലും ഓഫീസുകളും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അതേസമയം, 183.37 അടി പൊക്കമുള്ള പിസ ഗോപുരത്തിന് എട്ട് നിലകള്‍ മാത്രമാണ് ഉള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും യു‌എ‌ഇയില്‍ തന്നെയാണ്. ഈ ബഹുമതി സ്വന്തമാക്കിയ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്.

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍



Fun & Info @ Keralites.net

























ല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.

ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.

ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.

പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.

ഏത് ഓഹരികളില്‍ നിക്ഷേപിക്കണം
ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.

വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.

ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം.

ചൈനയില്‍ കടുത്ത വരള്‍ച്ച




Fun & Info @ Keralites.net


















ബെയ്ജിങ്ചൈനയുടെ തെക്കന്‍ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നവരള്ച്ച ചുരുങ്ങിയത് 35 മില്യന്‍ ജനങ്ങളെയെങ്കിലും ബാധിച്ചുകഴിഞ്ഞ 60വര്ഷത്തിനിടയില്‍ രാജ്യത്തെ ഏറ്റവും കടുത്ത വരള്ച്ചയാണിതെന്നാണ്കണക്കുകള്‍ കാണിക്കുന്നത്്.  രാജ്യത്തെ പ്രധാന നദികളും ശുദ്ധജലതടാകങ്ങളുംമുമ്പെങ്ങും കാണാത്ത വിധം വറ്റിവരണ്ടത് നാല്പത് ലക്ഷം ജനങ്ങളുടെകുടിവെള്ളം പോലും ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്ട്ട്്. 1910 ന്ശേഷം ഏറ്റവും കുറവ് മഴയാണ് ഇത്തവണ ചൈനയില്‍ രേഖപ്പെടുത്തിയത്.രാജ്യത്തെ 104 മില്യന്‍ ഹെക്ടര്‍ കൃഷിയിടങ്ങളെ വരള്ച്ച ബാധിച്ചിട്ടുണ്ട്.

ജിയാങ്സുഅന്ഹുയിജിയാങസിഹുബെയ്ഹുനാന്‍ എന്നീപ്രവിശ്യകളെയാണ് വരള്ച്ച കൂടുതലായി ബാധിച്ചത്ഇതില്‍ ഹുനാന്മേഖലയെയാണ് വരള്ച്ച കടുത്ത ദുരിതത്തിലാഴ്ത്തിയത്ഇവിടത്തെ ഏഴു ലക്ഷംഹെക്ടര്‍ വരുന്ന കൃഷിയിടങ്ങളെ  വരള്ച്ച നേരിട്ടു തന്നെ ബാധിച്ചുലക്ഷം ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചുകഴിഞ്ഞതായാണ്റിപ്പോര്ട്ട്ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകമായ ഡോങ്തിങ് തടാകത്തിന്റെ ജലനിരപ്പ് പകുതിയായികുറഞ്ഞിട്ടുണ്ട്ഹുനാന്‍ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസ്സാണിത്ഹുബെയ് പ്രവിശ്യയിലെഹോങ്വു തടാകം വറ്റിയത് മേഖലയിലെ ആയിരത്തോളം വരുന്ന മത്സ്യകൃഷിക്കാരെയാണ് ഏറ്റവുമധികം ബാധിച്ചത്കൂടാതെ,സാധാരണ വേനല്കാലത്ത് ആറു മീറ്ററെങ്കിലും ആഴത്തില്‍ വെള്ളമുണ്ടാകാറുള്ള തടാകത്തില്‍ ഇപ്പോള്‍ 30 െസ.മീറ്ററായിചുരുങ്ങിയത് അവിടത്തെ ജൈവ ആവാസ വ്യവസ്ഥയെ തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനയിലെ വുഹാന്‍ പരിസ്ഥിതികേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

അതേസമയംവരള്ച്ചയെ നേരിടുന്നതിന് സര്ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്ദുരിത മേഖലകളില്‍ 4.7കോടിഡോളര്‍ ഇതിനകം തന്നെ സര്ക്കാര്‍ അനുവദിച്ചിട്ടുണ്ട്ഇതോടൊപ്പംമേഘപാളികളെ റോക്കറ്റുപയോഗിച്ച് കീറി കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.

Tuesday, 31 May 2011

സൈലന്റ് വാലി ദേശീയോദ്യാനമായിട്ട് കാല്‍ നൂറ്റാണ്ടു തികയുന്നു. നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്‍സഞ്ചാരം




Fun & Info @ Keralites.net



ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

Fun & Info @ Keralites.net


മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്. 



Fun & Info @ Keralites.net


1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്. 


Fun & Info @ Keralites.net

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്. 


ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്​പര്‍ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്​പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

Fun & Info @ Keralites.net


ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.

രക്ത ദാനം , ജീവ ദാനം



പ്രിയ സുഹൃത്തുക്കളെ, 


‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്‍ മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്‍ രക്തമാണ് സാധാരണയായി ഒരാളില്‍ നിന്ന് ശേഖരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം ശരീരം പുതുതായി ഉല്‍പ്പാദിപ്പിക്കുമെന്നതിനാല്‍ രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല.അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക്, പലവിധ ശസ്ത്രക്രിയകള്‍ക്ക്, രക്താര്‍ബുദത്തിന്‍റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക.

 
 
 
 

Sunday, 29 May 2011

The Man with Half a Body



Kenny Easterday is a 35-year-old American man born with a rare disease (sacral agenesis) that prevents his spine from growing correctly. Doctors amputated his legs when he was a baby to use his shinbone for completing his underdeveloped spine.Kenny never liked wheelchairs and refused to wear prosthetic legs, so he learned with his dad to walk on his hands and to move with a skateboard.As many other men, he enjoys sports (especially bowling and pool), has a job and has found his sweetheart, Nicky, with whom he raises her two kids.Nicky got pregnant when she started to date Kenny 7 years ago, so they made a test to know for sure if he's the real father. They're waiting for the results Kenny's unbelievable story is filmed for the new documentary The Man with Half a Body that appeared yesterday on TLC.






































Fridge asthma problems


When it comes to the eating department, asthmatic patients have a long list of food items to stay away from – triggers that can set off allergies and asthma attacks. Find out how handy ingredients in your kitchen can contribute in dealing with asthma.





Antioxidant- The Perfect Antidote

Introduce as many antioxidants as possible in your diet. Foods high in Vitamin C are believed to reduce swelling and inflammation. These nutrients go straight to the lungs and help fight off respiratory diseases. Citrus fruits/juices, broccoli, squash and Brussels sprouts are some of them.





Opt for a Rainbow Treat to Be Asthma-Free

Beta-carotene is found in brightly-coloured fruits and vegetables such as apricots, carrots and red or yellow peppers, and leafy green vegetables such as spinach. The brighter the colour, the higher is the content of antioxidants.



Vitamin E- Not Recommended in Your Meal

Vitamin E is easily available in cooking oil. It must be consumed in restricted amounts. Sunflower seeds, kale, almonds and most whole-grain cereals have lesser amounts of vitamin E and should be consumed on habitual basis.





Be Up for Vitamin B

Foods containing Vitamin B, for example leafy green vegetables and pulses, may help asthmatics whose attacks are provoked by stress. There is also some evidence that asthmatics may have a tendency to be deficient in niacin and Vitamin B6.





Onions- One-Stop Cure for Whooping Coughs

Raw onions and scallions contain sulfur compounds which have been proved to reduce inflammation for asthmatics. It also helps people who are suffering from respiratory ailments.



Omega-3 Fatty Acids- An ideal Asthma Cure

Omega-3 fatty acids reduce lung inflammation and tissue damage which is a result of repeated asthma attacks. They are mostly found in salmon, mackerel and in fishes with high oil content.





Doctor’s Advice- Keep Away from Spice

Spices have a tendency to stimulate nerves in the mouth, throat and lungs and results in a release of saliva that is more watery, therefore, thinning the mucus. So, spicy foods along with garlic, onion and hot mustard must be avoided.





Dairy Products- A Must for Asthmatics

Consuming full-fat milk, butter and other dairy products reduces the chances of developing asthma. Children who consume full-fat dairy products may also experience a reduction in wheezing.





Asthma-Friendly Coffee

Coffee is helpful in case of an asthmatic attack as it assists in breathing. Caffeine is chemically similar to theophylline, used in some medications to dilate the bronchial tubes. However, doctors suggest that a high intake of caffeine must be avoided if your attacks are triggered by anxiety.

കാലവര്‍ഷം വരുന്നു, രോഗങ്ങളും






വീണ്ടും ഒരു കാലവര്‍ഷത്തിന്‌ അരങ്ങൊരുങ്ങുന്നു. 31 ന്‌ മുമ്പായി കാലാവര്‍ഷം എത്തുമെന്നാണു കാലാസ്‌ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം. ഇത്തവണ ശക്‌തമായ കാലവര്‍ഷമായിരിക്കുമെന്നാണു മുന്നറിയിപ്പ്‌. കാലവര്‍ഷത്തിനൊപ്പം രോഗങ്ങളും പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്‌ ആരോഗ്യവകുപ്പും നല്‍കിയിട്ടുണ്ട്‌. ഇതിനിടെ കാലവര്‍ഷത്തെ നേരിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായാണ്‌ അധികൃതര്‍ പറയുന്നത്‌.

പനിയെ പേടിച്ച്‌ ജനങ്ങള്‍
കാലവര്‍ഷം എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസില്‍ ആദ്യം ഓടിയെത്തുന്നതു പനി തന്നെ. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ മഴയ്‌ക്കൊപ്പമെത്തിയ പനി വ്യാപകനാശം വിതച്ചിരുന്നു. നിരവധി മരണങ്ങളും സംഭവിച്ചു. സാധാരണ പകര്‍ച്ചപ്പനിക്കു പുറമേ, ഡെങ്കു, ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങളാണു കഴിഞ്ഞ മഴക്കാലങ്ങളില്‍ പകര്‍ന്നത്‌. ഇത്തവണയും ജില്ലയില്‍ മഴയ്‌ക്കുമുമ്പേ പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാണെന്നും ഭയക്കേണ്ട രീതിയിലുള്ള കാര്യങ്ങള്‍ ഒന്നും ഇല്ലെന്നുമാണ്‌ ആരോഗ്യവകുപ്പു പറയുന്നത്‌.

ജലജന്യ രോഗങ്ങള്‍ വേറെയും
പനിക്കു പുറമേ മറ്റു ജലജന്യരോഗങ്ങളും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഛര്‍ദി, അതിസാരം പോലുള്ള രോഗങ്ങളാണു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു ദുരിതം സൃഷ്‌ടിക്കുന്നത്‌. ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രതിരോധ നടപടികള്‍ ഒന്നും ഇല്ലെന്നു ജനങ്ങള്‍ പറയുന്നു. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതാണ്‌ ഇത്തരം രോഗങ്ങള്‍ പകരാന്‍ കാരണം.

വെള്ളപ്പൊക്കവും വെള്ളക്കെട്ടും
പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു കാലര്‍ഷം എന്നു കേള്‍ക്കുമ്പോഴേ ഭീതിയാണ്‌. മഴയേത്തുടര്‍ന്നുള്ള വെള്ളപ്പൊക്കവും തുടര്‍ന്നു രൂപപ്പെടുന്ന വെള്ളക്കെട്ടുമാണു ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്‌. ജില്ലയില്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ്‌, കുമരകം, ആര്‍പ്പൂക്കര, നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളിലാണു വെള്ളപ്പൊക്കം നാശം വിതയ്‌ക്കുന്നത്‌. തുടര്‍ന്നു രൂപംകൊള്ളുന്ന വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതു രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു.

ആരോഗ്യവകുപ്പ്‌ രോഗാവസ്‌ഥയില്‍
കാലവര്‍ഷം വരുന്നു, രോഗങ്ങളാല്‍ പടരാന്‍ സാധ്യതയുണ്ട്‌ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്‌ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍. ജീവനക്കാരുടെ നിസഹകരണ സമരം പ്രതിരോധപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഒരു മാസമായി തുടരുന്ന നിസഹകരണ സമരം ഇപ്പോഴും തുടരുകയാണ്‌. ഇതുമൂലം പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ച ലക്ഷകണക്കിനു രൂപ ഇതുമൂലം വെള്ളത്തിലാകുകയും ചെയ്‌തു.

കോട്ടയത്ത്‌ ഓടകള്‍ വൃത്തിയാക്കും

കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും

കാലവര്‍ഷം എത്തും മുന്‍പെ കോട്ടയം ജില്ലയില്‍ ഓടകള്‍ സമയത്ത്‌ വൃത്തിയാക്കാനും, സ്‌കൂള്‍ തുറപ്പിനു മുന്‍പുതന്നെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കും. കെടുതികളെ നേരിടാന്‍ ഫയര്‍ ഫോഴ്‌സ് സജ്‌ജമായിരിക്കും. ആര്‍.ഡി.ഒ മാരായിരിക്കും അതതു സ്‌ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക. കലക്‌ട്രേറ്റില്‍ നോഡല്‍ ഓഫീസറായി എ.ഡി.എം. പ്രവര്‍ത്തിക്കും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ എന്നിവ നേരിടാനുളള ഒരുക്കങ്ങള്‍ നേരിത്തെ തുടങ്ങണമെന്നു യോഗത്തില്‍ ജില്ലാകലക്‌ടര്‍ മിനി ആന്റണി നിര്‍ദേശം നല്‍കി. എല്ലാ പ്രധാന ഉദ്യോഗസ്‌ഥരും സ്‌ഥലത്തുണ്ടാകണം. ദുരന്തങ്ങളെ നേരിടാനുളള മാസ്‌റ്റര്‍ പ്ലാനുകള്‍ നേരത്തേ തയാറാക്കി സൂക്ഷിക്കണം. ഇതിനാവശ്യമായ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഓഫീസര്‍മാര്‍ അവധി ദിവസങ്ങളിലും ഓഫീസില്‍ ഉണ്ടാകണം.

കാലവര്‍ഷക്കെടുതിയില്‍ വീട്‌ പൂര്‍ണമായി നഷ്‌ടപ്പെടുന്നവര്‍ക്ക്‌ ധനസഹായം നല്‍കുന്നതിനുളള റിപ്പോര്‍ട്ട്‌ തഹസില്‍ദാര്‍ നേരിട്ട്‌ തയാറാക്കി നല്‍കണം. പി.എച്ച്‌.സികളിലും സി.എച്ച്‌.സികളിലും ആവശ്യമായ മരുന്നും ബ്‌ളീച്ചിംഗ്‌ പൗഡറും അത്യാവശ്യസാധനങ്ങളും സ്‌റ്റോക്കുണ്ടാകണം. കാലവര്‍ഷത്തിനു മുന്നോടിയായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. അതതു വാര്‍ഡുകളില്‍ ശുചിത്വസ്‌ക്വാഡ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കണം. വീടുകളില്‍തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Thanks mangalam com

Saturday, 28 May 2011

സ്ത്രീധനം ഹറാമാണോ എന്നതാണല്ലോ വിഷയം.

ആരോഗ്യം, ആയുസ്സ്, അറിവ്, ധനം എന്നിവയെകുറിച്ചു അല്ലാഹു പരലോകത്തു വെച്ചു ചോദിക്കും. അവക്ക് ശരിയായ മറുപടി പറയാതെ ഒരു ചുവട് മുന്നോട്ടു വെക്കാന്‍ നമുക്കു കഴിയില്ലെന്നാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ മൂന്നെണ്ണത്തിനെ കുറിച്ചും അതെങ്ങനെ ചെലവഴിച്ചുവെന്ന് മാത്രമേ ചോദിക്കുകയുള്ളു. എന്നാല്‍ ധനത്തെ കുറിച്ചു അതെങ്ങനെ ചെലവഴിച്ചുവെന്നതിനു പുറമെ എങ്ങനെ സമ്പാദിച്ചുവെന്നു കൂടി ചോദിക്കും.
സ്ത്രീധനത്തെ കുറിച്ചെന്ത് മറുപടി പറയും.
കടം തന്നതാണോ. അല്ല. കാരണം കടം തിരിച്ചു കൊടുക്കണമല്ലോ. സ്ത്രീധനം അങ്ങനെയല്ല.
ഹദിയ (സമ്മാനം) തന്നതാണോ. അല്ല കാരണം സമ്മാനം ചോദിച്ചു വാങ്ങാറില്ല. സ്ത്രീധനമാകട്ടെ ഭാര്യവീട്ടുകാര്‍ കുടുങ്ങിയിട്ടു കൊടുക്കുന്നതാണ്.
ദാനം തന്നതാണോ. അല്ല. കാരണം ദാനം തിരിച്ചു കൊടുക്കേണ്ടതില്ല. ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ മടക്കി കൊടുക്കേണ്ടതാണ് സ്ത്രീധനം.
അപ്പോള്‍ പിന്നെ സ്ത്രീധനം ഏത് വകുപ്പില്‍ ഉള്‍പ്പെടുത്തും. സോഴ്‌സ് അജ്ഞാതമായതിനാല്‍ അതു ഹറാം തന്നെയാണെന്നാണെന്റെ വിനീതമായ അഭിപ്രായം. ഇനി പണ്ഢിതന്‍മാര്‍ പറയട്ടെ.

Thursday, 26 May 2011

നിനക്ക് വേണ്ടി നമസ്കരിക്കപ്പെടുന്നതിന്‍ മുന്പ്, നമസ്കരിക്കുക



                                                    
അസ്സലാമു അലൈക്കും
      
നിനക്ക് വേണ്ടി നമസ്കരിക്കുന്നതിന്മുന്പ് നമസ്കരിക്കുക ...




اسلام عليكم ورحمةالله وبركاته
  
 صَـلُّوا قــَـبْلَ أنْ يُصَلَّى عـَلـَـيْكُمْ
നീ നമസ്കരിച്ചോ ??? ഇല്ലേ ....... എന്തുകൊണ്ട് ???? 
Do you pray ?? NO….WHY ?????
SEE, 
കാണുക  
( الشيوخ ) لم يتركوهاപ്രായമായവര്കും ഒഴിവാകാന്‍ പാടില്ല
The elderly have not abandoned it
   ( النساء ) لم يتركنهاസ്ത്രീകള്കും ഒഴിവാകാന്‍ മാര്ഗമില്ല
Women have not abandoned it
ءسءءء     ( الأطفال ) لم يتركوهاകുട്ടികളെയും പഠിപ്പിക്കണം
Children have not abandoned it
    في ( الطرقات ) لم يتركوهاനമസ്കാര സമയത്ത് നിങ്ങള്‍ വഴിയിലാന്കിലും ഒഴിവല്ല
On the roads, they have not abandoned it
   
في ( بلاد الفساد ) لم يتركوهاനിയമപാലകരുടെനിരോധിധ മേഗലയിലന്കിലും നിങ്ങള്ക്ക് ഒഴിവില്ല
In corrupt countries, they have not abandoned it
    في ( الغابات ) لم يتركوهاവനത്തിലനെകിലും നിങ്ങള്ക്ക് നിര്ബന്ദം തന്നെ
In the forests and jungles, they have not abandoned it
 
 على ( آثار الدمار ) لم يتركوهاപ്രകൃതി നാഷങ്ങല്ക് മുകളിലാന്കിലും നിങ്ങള്‍ ഒഴിവല്ല
In the midst of ruins and destruction, they have not abandoned it

 
 

 
 تحت ( القصف ) لم يتركوهاബോംബ്‌ ആക്രമത്തിന് ഇരയായ സ്ഥലത്താണെങ്കിലും നിങ്ങള്‍ ഒഴിവല്ല
Under the bombings, they have not abandoned it

 
 ( تحت الأمطار ) لم يتركوهاമഴയതാനെങ്കിലും നിങ്ങള്‍ ഒഴിവല്ല
Under the rain, they have not abandoned it

 
 

 
 على ( الدَّرَج ) لم يتركوهاനമസ്കാര സമയത്ത് നിങ്ങള്‍ പടികെട്ടിലനെങ്കിലും ഒഴിവല്ല
On the stairs, they have not abandoned it

 
 
على ( السيارات ) لم يتركوها

 
 
നിങ്ങള്‍ വാഹനങ്ങള്ക്ക് മുകളിലനെങ്കിലോ , മേല്കൂരക്ക് മുകളിലോ ആണെങ്കിലും ഒഴിവല്ല
On top of car roofs, they have not abandoned it

في
 ( محطات القطار ) لم يتركوهاIn train stations, they have not abandoned it

في
 ( الطائرات ) لم يتركوهاവിമാനതിലനെങ്കിലും നിങ്ങള്‍  ഒഴിവല്ല
In planes, they have not abandoned it

 
 
മഞ്ഞു മലയിലനെങ്കിലും നിങ്ങള്ക്ക് നമസ്കാരം ഒഴിവാകാന്‍ സാദ്യമല്ല
On the snow ,they have not abandoned it

 
 على ( الشواطىء ) لم يتركوهاകടപ്പുറത്തും നിങ്ങള്ക്ക് ഒഴിവാകാന്‍ നിര്വാഹമില്ല
On the beaches, they have not abandoned it


.
സമുദ്രത്തിന്റെ ആഴിയിലനെങ്കിലും സമയമായാല്‍  നിര്ബന്ദം തന്നെ
UNDER WATER, they have not abandoned it
He is under water diving, it?s his work …

 
 he can’t leave his job undone…but he can’t lose the FAJAR PRAYER…

 
 so he prayed underwater’ SubhanAllah !!!.

 
 وهم ( سيأسرون ) لم يتركوهاനിങ്ങളെ ശത്രു കീഴ്പെടുത്താന്‍ വരുമ്പോഴും നിങ്ങള്‍ ഒഴിവല്ല
Before they are captured, they have not abandoned it

و
( بعد أسرهم ) لم يتركوهاനിങ്ങളെ ശത്രു കീഴ്പെടുതിയാലും നിങ്ങള്‍ ഒഴിവല്ല
And after they are captured, they have not abandoned it

(
 المعاقين ) لم يتركوهاശാരീരിക വ്യ്കല്യം നമസ്കാരം ഒഴ്വക്കാന്‍ കാരനമാവുന്നതല്ല
The disabled have not abandoned it


فلماذا تتركها أنت
 ..!!എന്നിട്ടും നീ എന്തുകൊണ്ട് നമസ്കാരത്തില്‍ അലംഭാവം കാണിക്കുന്നു
So why would you
لماذا
 ..!!എന്താന് നിനക്ക് നമസ്കാരം ഒഴിവാകാനുള്ള കാരണം ???/
WHY?? YOU HAVE ABONDONED IT ??
ألم تعلم بأنها أحب الأعمال
وأعظم الطاعات
وأفضل القربات إلى الله
Didn’t you know that this is the most
loved deed by Allah, and the greatest ibadah?
فإن لم تحافظ على هذه الصلاة
وتصلي كما أمرك ربكIf you do not observe prayer as you are ordered to
فسيأتي اليوم الذي يصلى عليك
Then there will come a day when you will be prayed upon
ولن تستطيع ذلك الوقت أن تقضي ما فاتك
You will then be unable to make up what you’ve missed
وستدخل هذه الحفرة ( وحدك
 )ولن تجد فيها إلا ( عملك )
You shall then enter alone…
No companions except your deeds
And what you have presented forwardصَـلُّوا قــَـبْلَ أنْ يُصَلَّى عـَلـَـيْكُمْ
Pray before you are prayed upon
Below is a picture of a pilgrim
who died in Madina in the position of sujood (prostration)

And another one (beneath it) of a pilgrim who died in Makka while raising his hands with prayer (du’aa)
وإن كنت من ( المتكاسلين )
فستموت ميتة ( الخاسرين
 )
فلاتدع الصلاة تفوتك
Do not miss a prayer
Do not die a loser’s death
والله تعالى يقول
 : (( إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا )) .Allah swt says in the Quran that prayer is prescribed upon the believers according to a precise timely record
so,
صَـلُّوا قــَـبْلَ أنْ يُصَلَّى عـَلـَـيْكُمْ
Pray before you are prayed upon

والذين هم على صلاتهم دائمون
والذين هم على صلاتهم يحافظون
 اللهم اجعلنا من الذين هم في صلاتهم خاشعون
Oh Allah, make us among those you described in your Book
Those who have khushoo’ in their prayers
Those who are continually observing their prayers and are heedful of them
Ameen

Why not send this to all those that matter to you?

 
 
It might benefit them and you afterall. May Allah bless those who compile this.

 "ഒരു നന് അറിയിച്ചു കൊടുക്കുന്നവന്‍  നന് ചെയ്യുന്നവനെ പോലെയാണ്"
 ഇത് നിങ്ങളുടെ ബന്ടുക്കല്കും സുഹുര്തുക്കല്കും അയച്ചു കൊടുക്കുക !!!!!!!